Shimla: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേരെ കാണാതായി. നിരവധി വാഹനങ്ങളും കാണാതായിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ കിന്നൗറിലാണ് സംഭവം. ഒരു ബസും ട്രക്കും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. ബസിൽ നാല്പത്തോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച് കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേ ഉച്ചയ്ക്ക് 12.45 ഓടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിരവധി സ്വകാര്യ വാഹനങ്ങളൂം കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടർന്ന് വരികെയാണ്. രക്ഷാപ്രവത്തനങ്ങളുടെ ഭാഗമായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.


ALSO READ: Himachal Pradesh Landslide : ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ 9 പേർ മരിച്ചു [Video]


സംഭവത്തെ തുടർന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ, രക്ഷാപ്രവർത്തനം നടത്താൻ പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിർദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.  സംഭവസ്ഥലത്ത് പോലീസിനെയും ഹോംഗാർഡുകളെയും രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ടെന്ന് കിന്നൂർ പോലീസ് സൂപ്രണ്ട് സാജു റാം റാണ പറഞ്ഞു.


ALSO READ: Rajamalai landslide: മരണം 26 ആയി; ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ കൂട്ടസംസ്ക്കാരം നടത്തി


കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ വിവിധ യിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിനെ തുടർന്ന് 9 പേർ മരണപ്പെട്ടിരുന്നു. മുമ്പ് കിണ്ണൗരിലെ സംഗ്ലാ-ചിത്കുൾ റോഡിലേക്കാണ് മലയിൽ വലിയ പാറ കഷ്ണങ്ങളും റോഡിലേക്ക് വന്ന് പതിച്ചത്. അതുവഴി യാത്ര പോയവരാണ് മണ്ണിടിച്ചിലിൽ കുടുങ്ങി പോയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക