Hyderabad: രാജ്യം ഉറ്റുനോക്കുന്ന ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം  പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം... 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചിരിയ്ക്കുന്നത്. നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക.  സിആര്‍പിഎഫിനെയും പോലീസിനെയും വിന്യസിച്ച്‌ നഗരത്തില്‍ സുരക്ഷ അതീവ കര്‍ശനമാക്കിയിട്ടുണ്ട്.


ഇത്തവണത്തെ ഹൈദരാബാദ് കോര്‍പ്പറേഷന്‍  തിരഞ്ഞെടുപ്പ് (Hyderabad GHMC Election) രാജ്യത്തെ മൂന്നു പ്രധാന പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.   BJPയും TRSഉം പ്രചാരണ രംഗത്ത്‌ സജീവമായപ്പോള്‍  അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) നേതൃത്വത്തില്‍ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്. 


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു (K Chandrashekar Rao) തന്നെയായിരുന്നു ടിആര്‍എസിന്‍റെ  താര പ്രചാരകന്‍.


BJP കേന്ദ്രനേതാക്കളുടെ വന്‍  നിര തന്നെയാണ് ഇത്തവണ  പ്രചാരണത്തിനെത്തിയത്. ഇതോടെ പതിവില്ലാത്തവിധം ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ആവേശജനകമായി.   


അതേസമയം, തണുപ്പന്‍ പ്രതികരണമായിരുന്നു വോട്ടര്‍മാരില്‍നിന്നും ലഭിച്ചത് എന്നത് മറ്റൊരു വസ്തുതയാണ്.  46.6% പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് കുറയാന്‍ കാരണം ടിആര്‍എസാണെന്നായിരുന്നു ബിജെപിയുടെ  ആരോപണം. 


Also read: COVID സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്


സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന TRS ആധിപത്യം തുടരുമോ? കാടിളക്കിയുള്ള പ്രചാരണം BJPക്ക് നേട്ടം സമ്മാനിക്കുമോ? അറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം....