അഹമദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 9 പേരെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്കും ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും ഇടയ്ക്കായി സ്ഥിതി ചെയ്യുന്ന ‘സര്‍ ക്രീക്കില്‍’ വച്ചാണ് ബോട്ട് പിടിച്ചെടുത്തത്. എട്ടോളം നാവികരാണ് ബോട്ടിലുണ്ടായിരുന്നത്. 


കഴിഞ്ഞ ദിവസം പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനില്‍നിന്ന് എത്തിയ ബോട്ട് പിടികൂടിയിരുന്നു. അമൃത്സറിലെ രവി നദിയില്‍ ടോട്ട പോസ്റ്റിന് സമീപത്ത് നിന്നാണ് ബോട്ട് പിടികൂടിയത്.


ഇന്ത്യ-പാക്ക് ബന്ധം ദിനംതോറും വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീരമേഖലയില്‍ നിന്ന് തുടരെ ബോട്ടുകള്‍ പിടിച്ചെടുക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.