ന്യൂഡല്‍ഹി: മഞ്ഞ് മൂടി റോഡുകൾ അടഞ്ഞ ദിവസം കലറൂസിലെ സൈനീക ക്യാമ്പിലേക്ക് ഒരു കാളെത്തി. ​ഗർഭിണിയായ ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കണം. വിളിച്ചത് ജമ്മു കാശ്മീരിലെ  കുപ്പ് വാരയിൽ നിന്നുള്ള ഒരു ആശാ വർക്കരറായിരുന്നു. സാധാരണ ആംബുലൻസിനെത്താനാവാത്ത സ്ഥലം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞ് മൂടി റോഡുകൾ ബ്ലോക്കാണ്. പിന്നെ ഒന്നും നോക്കിയില്ല മഞ്ഞ് വീഴ്ചയെയ അവ​ഗണിച്ച് സൈന്യത്തിന്റെ(Indian Army) പ്രത്യേക ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രസവവേദന കൂടിയതോടെ തിരികെ വരുന്ന വഴി ആംബുലൻസ് നിർത്താൻ ആശാ വർക്കർ ആവശ്യപ്പെട്ടു. മിനിട്ടുകൾക്കുള്ളിൽ ആ സ്ത്രീ പ്രസവിച്ചു. സുഖ പ്രസവം.


ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ


ആശുപത്രിയിലേക്കുളള യാത്രാ മധ്യേ ആശാവര്‍ക്കര്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ പ്രസവ ശുശ്രൂഷ നടത്തുകയായിരുന്നു. ശേഷം കുഞ്ഞിനെയും അമ്മയേയും കളരൂസ് ആശുപത്രിയിലേക്ക് മാറ്റിയ കരസേനാ സംഘം കുടുംബാംഗങ്ങളെ അഭിനന്ദിക്കുകയും അടിയന്തരഘട്ടം കൈകാര്യം ചെയ്ത ആശാവര്‍ക്കറെയും മെഡിക്കല്‍ സംഘത്തെയും ആദരിക്കുകയും ചെയ്തു. ആശുപത്രിയിലുള്ള അമ്മയും കുഞ്ഞും സുഖമായി കഴിയുന്നതായി സേനാ വക്താവ് പറഞ്ഞു.


ഇതാദ്യമായല്ല സൈന്യത്തിന്റെ ഇൗ അടിയന്തിര സേവനങ്ങൾ. നേരത്തെ ​ഗർഭിണിയായ യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച രാഷ്ട്രീയ റൈഫിൾസ്(rashtreeya rifles) ജവാൻമാരുടെ വാർത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ഞ് വീഴ്ച തുടങ്ങിയാൽ കാശ്മീരടക്കമുള്ള സ്ഥലങ്ങളിൽ ജനജീവിതം തീർത്തും ദുസ്സഹകമായ അവസ്ഥയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.