ശ്രീനഗർ: ജമ്മു-കാശ്മീരിലെ കുൽഗാമിലുണ്ടായ കനത്ത മ‍ഞ്ഞ് വീഴ്ചയിൽ കാണാതായ 10 പൊലീസുകാരില്‍ 3 പേരെ രക്ഷപെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രക്ഷപെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. കൂടാതെ, മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.


ശ്രീനഗർ-ജമ്മുകാശ്മീർ ദേശീയ പാതയിൽ ജവഹർ ടണലിന് സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് അപകടമുണ്ടായത്. പൊലീസ് പോസ്റ്റിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ആകെയുണ്ടായിരുന്ന ഇരുപത് പേരിൽ പത്ത് പേർ രക്ഷപ്പെട്ടു. 



രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഏജൻസികൾ എല്ലാവരും രംഗത്തെത്തിയതായി പൊലീസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശത്ത് നിന്ന് 78 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ജമ്മു കാശ്മീരിലെ മിക്കവാറും ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിമാന സർവ്വീസുകൾ, റോഡ് ഗതാഗതം എന്നിവ റദ്ദാക്കി. പ്രദേശത്ത് പലയിടത്തും വൈദ്യുതി ലഭ്യതയും ഇല്ലാതായിട്ടുണ്ട്. 


കഴിഞ്ഞ ബുധനാഴ്ച മുതല്‍ കനത്ത മഞ്ഞു വീഴ്ചയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കുൽഗാമിലും കിഴക്കന്‍ കശ്മീരിലുമാണ് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. കുൽഗാ൦ ജില്ലയിലെ ചില പ്രദേശങ്ങളില്‍ 5 അടിയോളം ഉയരത്തിലാണ് മഞ്ഞടിഞ്ഞിരിക്കുന്നത്. 


അടുത്ത 24 മണിക്കൂറില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൂടാതെ, ഈ നിര്‍ദ്ദേശം ജമ്മു-കാശ്മീരിലെ 16 ജില്ലകള്‍ക്ക് ബാധകമാണെന്നും അറിയിപ്പുണ്ട്.