ബെം​ഗളൂരു: കർണാടകയിൽ വോട്ടിംഗ് തുടങ്ങി. 224 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് കർണാടകയുടെ വിധിയെഴുതുന്നത്. ഇതില്‍ 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമാണ് ജനവിധിയെഴുതുന്നത്. ഇത്തവണ 9,58,806 കന്നി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. മൊത്തം 52,282 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെമ്പാടുമുള്ള അരലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിരയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളാണ് കർണാടകയിൽ സുരക്ഷ ഒരുക്കുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേസമയം ഇന്നലെ നിശ്ശബ്ദപ്രചാരണ ദിവസം നിരവധി മാനനഷ്ടക്കേസുകളും പരാതികളും ഒക്കെ ഉയർന്നിരുന്നു. 


തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായി കർണാടക വോട്ടർമാരോട് സോഷ്യല്‍ മീഡിയയിലൂടെ വോട്ട്  അഭ്യർത്ഥിച്ചതിന് പ്രധാനമന്ത്രിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.


Also Read: Karnataka Assembly Elections 2023: നിങ്ങളുടെ സ്വപ്നം എന്‍റെ സ്വന്തം, വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം വൈറല്‍


 


കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ ഒരു നീണ്ട പരാതിയിൽ  കമ്മീഷൻ "നിശബ്ദനും നിസ്സഹായനുമായ കാഴ്ചക്കാരനായി" തുടരുമോ അതോ ഭരണഘടനാപരമായ കടമ നിറവേറ്റി പ്രധാനമന്ത്രിക്കെതിരെ പ്രവർത്തിക്കുമോ? എന്ന് ചോദിച്ചു.


നിയമങ്ങൾ പ്രധാനമന്ത്രിക്ക് ബാധകമാണോ അല്ലയോ? അത്തരം ഉത്തരവുകൾ നടപ്പിലാക്കാനുള്ള കഴിവും സന്നദ്ധതയും തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടോ? അതോ, കമ്മീഷൻ നിസ്സഹായനായ ഒരു കാഴ്ചക്കാരനായി തുടരണോ? ECI ക്ക് ഇത് ഒരു ലിറ്റ്മസ് ടെസ്റ്റാണ്," പരാതിയില്‍ പറയുന്നു.   


തിങ്കളാഴ്ച വൈകുന്നേരം പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം കർണാടകയിലെ വോട്ടർമാരോട് പ്രധാനമന്ത്രി മോദി നടത്തിയ അഭ്യർത്ഥനയില്‍  കോൺഗ്രസ് എതിർപ്പ് ഉന്നയിക്കുകയും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ "നിഷേധാത്മകവും ധിക്കാരപരവുമായ" ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. 


പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം പ്രധാനമന്ത്രി കർണാടക വോട്ടർമാർക്കായി രണ്ട് വീഡിയോ സന്ദേശങ്ങളാണ് മോദി പങ്കുവെച്ചത്. ഒന്ന് തിങ്കളാഴ്ച രാത്രി 11 ന് ശേഷവും മറ്റൊന്ന് ചൊവ്വാഴ്ചയും. ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടേയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടേയും ലംഘനമാണ് എന്നാണ് കോണ്‍ഗ്രസ്‌ പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള ഭരണഘടനാപരമായ കടമ നിർവഹിക്കാന്‍ ചുമതലയുള്ള ബഹുമാനപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് ഒരു അഗ്നിപരീക്ഷണമാണെന്നും കോൺഗ്രസിന്‍റെ പരാതിയിൽ പറഞ്ഞു.


എല്ലാ  കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്‍റെ സ്വപ്നമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിക്ഷേപം, വ്യവസായം, നവീകരണം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, കാർഷിക മേഖല തുടങ്ങിയവയില്‍ കർണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. അതിനാല്‍, കര്‍ണാടകയെ എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത്‌ എത്തിയ്ക്കാന്‍ മെയ് 10 ന് ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്നാണ് മോദി തന്റെ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. 


സംസ്ഥാനത്തെ 224 സീറ്റുകളിലേക്കുള്ള തിര‍്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിനായി ബിജെപി, കോൺഗ്രസ്, ജനതാദൾ സെക്കുലർ (ജെഡിഎസ്) എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളും വോട്ടർമാരെ ആകർഷിക്കാനും വാഗ്ദാനങ്ങൾ നൽകാനു മത്സരിച്ചതോടൊപ്പം പരസ്പരം നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.