കർണാടകയിൽ തൽകാലം ഹിജാബിന് അനുമതിയില്ലെന്ന് ഹൈക്കോടതി. കോളേജുകൾ തുറക്കാൻ നിർദ്ദേശം നൽകുമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. വിഷയം പരിഹരിക്കുന്നതുവരെ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. സമാധാനവും പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞ കോടതി വിഷയം തിങ്കളാഴ്ചത്തേക്ക് മാറ്റി. അന്തിമ ഉത്തരവ് വരെ തൽസ്ഥിതി തുടരുമെന്നും കോടതി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിൽ ഹിജാബ് നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. കോളജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട്​ വിദ്യാർഥിനികൾ നൽകിയ ഹര്‍ജിയിലാണ് ഇപ്പോൾ നടപടി. 


Also Read: Hijab Controversy: ഹിജാബ് വിവാദം, കേസ് വിശാല ബെഞ്ചിന് കൈമാറി കർണാടക ഹൈക്കോടതി


കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.