പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഇന്ന് രാവിലെയാണ് ഗോവയിലെ ഔദ്യോഗിക വസതിയിലെത്തിയത്. 


പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് ഫെബ്രുവരി 15ന് പരീക്കറെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പരീക്കറുടെ അസാന്നിധ്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ധനവകുപ്പ്, പൊതുഭരണം, ആഭ്യന്തരം,വിജിലന്‍സ് എന്നീ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പരീക്കറാണ്. അഞ്ച് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയാനാണ് സര്‍ക്കാര്‍ തീരുമാനം.