Haryana Nuh Violence: ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ആൾക്കൂട്ട ആക്രമണങ്ങള്‍ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഓരോന്നോരോന്നായി പുറത്തു വരികയാണ്‌...  സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Haryana Nuh Violence: അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്ക 


റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ നിന്നും നുഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും അവരുടെ മൂന്ന് വയസ്സുള്ള മകളും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അക്രമികള്‍ തങ്ങളുടെ വാഹനത്തിന് നേരെ കല്ലെറിയുകയും വെടിവയ്ക്കുകയും ചെയ്തുവെന്ന് ചൊവ്വാഴ്ച സിറ്റി നുഹ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. നുഹ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ACJM) അഞ്ജലി ജെയ്‌നും മകളുമാണ് തിങ്കളാഴ്ചയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 


Also Read:  Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം 
 
തങ്ങളുടെ വാഹനത്തിനുനേരെ ആക്രമികള്‍ പാഞ്ഞടുത്തപ്പോള്‍ ജഡ്ജിയും മകളും ജീവനക്കാരനും നുഹിലെ പഴയ ബസ് സ്റ്റാൻഡിലെ ഒരു വർക്ക്ഷോപ്പിൽ അഭയം തേടിയതായി പറയുന്നു. പിന്നീട് ചില അഭിഭാഷകരെത്തി അവരെ രക്ഷിയ്ക്കുകയായിരുന്നു.   


നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും അവരുടെ മൂന്ന് വയസ്സുള്ള മകളും കലാപകാരികളില്‍ നിന്നും വളരെ അത്ഭുതകരമായാണ് രക്ഷപെട്ടത് എന്ന് FIR വ്യക്തമാക്കുന്നു. അവര്‍ സംഭവം വിവരിച്ചത് ഇപ്രകാരം...  


തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജഡ്ജിയും അവരുടെ മൂന്ന് വയസ്സുള്ള മകളും ജീവനക്കാരന്‍ സിയാറാമും അവരുടെ ഫോക്‌സ്‌വാഗൺ കാറിൽ മരുന്ന് വാങ്ങുന്നതിനായി നാൽഹാറിലെ എസ്‌കെഎം മെഡിക്കൽ കോളേജിലേക്ക് പോയി. ഉച്ചയ്ക്ക് 2 മണിയോടെ അവർ മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങുമ്പോൾ ഡൽഹി-ആൽവാർ റോഡിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം 100-150 ആക്രമണകാരികള്‍ അവരെ ആക്രമിച്ചു. കലാപകാരികള്‍ അവരുടെ വാഹനത്തിന് നേരെ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 


അതോടെ ഡ്രൈവറടക്കം നാലുപേരും കാർ റോഡിൽ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി അടുത്തുകണ്ട ഒരു വർക്ക് ഷോപ്പിൽ കയറി ഒളിച്ചു. പിന്നീട് ചില അഭിഭാഷകരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അടുത്ത ദിവസം, കാർ പരിശോധിക്കാൻ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കലാപകാരികൾ കാര്‍  കത്തിച്ചിരുന്നു....  എഫ്‌ഐആർ പറയുന്നു.
 
തിങ്കളാഴ്ച ഉച്ചയ്ക്ക് ഹരിയാനയിലെ നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് ആക്രമണ സംഭവങ്ങളുടെ തുടക്കം. പിന്നീട് പ്രദേശത്ത് രണ്ട് മത വിഭാഗങ്ങള്‍ തമ്മിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.  


ഹരിയാനയിലെ നുഹ്, ഫരീദാബാദ്, പൽവൽ ജില്ലകളിലും ഗുരുഗ്രാമിലെ മൂന്ന് സബ് ഡിവിഷനുകളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍  ആഗസ്റ്റ്‌ 5 വരെ ഈ ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിയ്ക്കുകയാണ്. ഈ ജില്ലകളിലെ സ്ഥിതി അതീവഗുരുതരവും സംഘർഷഭരിതവുമാണെന്ന് ഹരിയാന ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.