ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ആം ആദ്മി പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ  രാഷ്ട്രപതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ. രാഷ്ട്രപതിയുടെ ഈ തീരുമാനം നീതി നിഷേധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എം.എൽ.എ മാരുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശ നൽകിയതെന്നും ഹൈക്കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനും തയാറായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


തുഗ്ലക്കിയൻ പരിഷ്കാരങ്ങളോട് കിടപിടിക്കുന്നതാണ് എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിയെന്നും സിൻഹ ട്വീറ്റ് ചെയ്തു. യശ്വന്ത് സിൻഹയുടെ പ്രതികരണത്തോട് പൂര്‍ണ്ണ പിന്തുണ നല്‍കി ശത്രുഘന്‍ സിൻഹയും രംഗത്തെത്തി.


തന്‍റെ പാര്‍ട്ടിയുടെ തീരുമാനങ്ങളോടും നടപടികളോടും സ്വതന്ത്രമായ രീതിയില്‍ അദ്ദേഹം പ്രതികരിക്കുന്നത് ഇതാദ്യമല്ല. മുന്‍പ് ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം പാര്‍ട്ടിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. 


എന്നാല്‍, എം.എൽ.എമാെര അയോഗ്യരാക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും ജധാനധിപത്യ ധ്വംസനമാണെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.  


അതേസമയം, 20 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച്‌ 20ന് പരിഗണിക്കും.