മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ഇന്ത്യയ്ക്ക് ഭീഷണി; വിവാദ പരാമര്‍ശവുമായി ബിജെപി എംപി
മുസ്ലീം സമുദായക്കാര്‍ മൂന്ന് നാല് പ്രാവശ്യം വിവാഹം കഴിക്കുകയും അതിലൂടെ അവര്‍ക്ക് ഒന്‍പത് പത്ത് കുട്ടികള്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ വിദ്യാഭ്യാസമോ ജോലിയോ അവര്‍ക്ക് ലഭിക്കുന്നുമില്ല. ഇത് തീര്‍ച്ചയായും ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കും.
ന്യൂഡല്‍ഹി: ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിചിത്ര വാദവുമായി ബിജെപി എംപി രംഗത്ത്.
മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും ഇങ്ങനെ പോയാല്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനായി മാറുന്നത് നമ്മള്‍ കാണേണ്ടിവരുമെന്നും സൂചിപ്പിച്ച് ഉത്തര്‍പ്രദേശിലെ അംബേദ്കർ നഗർ എംപി ഹരി ഓം പാണ്ഡേയാണ് വര്‍ഗീയ അധിഷേപവുമായി രംഗത്തെത്തിയത്.
'മുസ്ലീം സമുദായക്കാര്‍ മൂന്ന് നാല് പ്രാവശ്യം വിവാഹം കഴിക്കുകയും അതിലൂടെ അവര്‍ക്ക് ഒന്‍പത് പത്ത് കുട്ടികള്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ വിദ്യാഭ്യാസമോ ജോലിയോ അവര്‍ക്ക് ലഭിക്കുന്നുമില്ല. ഇത് തീര്‍ച്ചയായും ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കും. ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് തുടര്‍ന്ന്‍ അവര്‍ ശരീഅത്ത് ആവശ്യപ്പെടും. പിന്നീട് അവര്‍ പുതിയ പാക്കിസ്ഥാനും ആവശ്യപ്പെടും'- പാണ്ഡേ വ്യക്തമാക്കി.
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം മുസ്ലീം ജനസംഖ്യയിലുണ്ടാകുന്ന വര്‍ദ്ധനവാണെന്നും പാണ്ഡേ സൂചിപ്പിച്ചു.