Mumbai: കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍...  മഹാരാഷ്ട്ര മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് അറസ്റ്റിന്  ഇടയാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 നാരായണ്‍ റാണെയുടെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പോലീസ് നാരായണ്‍ റാണെയ്‌ക്കെതിരേ  (Narayan Rane) കേസ് രജിസ്റ്റര്‍ ചെയ്ത് വാറന്‍റ്  പുറപ്പെടുവിച്ചിരുന്നു.


"ഒരു മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയില്ല എന്നത് നാണംകെട്ട സംഭവമാണ്,  കൂടാതെ, പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിക്കുകയും ചെയ്തു.  താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവ് താക്കറെയുടെ കരണം നോക്കി  തല്ലുമായിരുന്നു",  നാരായണ്‍ റാണ പറഞ്ഞു.   BJP സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ധവ് താക്കറെയ്‌ക്കെതിരെ  പരാമര്‍ശം നടത്തിയത്. 


റാണയുടെ പരാമര്‍ശം പെട്ടെന്ന് തന്നെ വിവാദമായിരുന്നു. ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു.  


Also Read: Kerala Covid Lockdown update: അധികനിയന്ത്രണമില്ല, ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി


എന്നാല്‍ അറസ്റ്റ് തടയാന്‍  നാരായണ്‍ റാണെ ശ്രമം നടത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ റാണെയ്ക്കെതിരായ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനികേത് നികം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 


എന്നാല്‍, കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും കോടതിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ എടുക്കുമെന്നുമായിരുന്നു  മുംബൈ പോലീസ്   വ്യക്തമാക്കിയത്.  റാണെ, രാജ്യസഭാംഗമായതിനാല്‍ അറസ്റ്റിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ വ്യക്തമാക്കിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.