മുംബൈ : മുംബൈയിൽ കണ്ടെത്തിയത് XE കോവിഡ് വകഭേദമല്ലെന്ന് റിപ്പോർട്ട്.  ഇന്ത്യയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട് പിന്നാലെ നടത്തിയ ജീനോമിക് ടെസ്റ്റിൽ എക്സ്ഇ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോണിനെക്കാൾ പത്ത് മടങ്ങ് തീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് എക്സ്ഇ ഇന്ന് ഏപ്രിൽ ആറിന് റിപ്പോർട്ട് ചെയ്തുയെന്ന്  മുംബൈ കോർപ്പറേഷനെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.


230 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എക്സ്ഇ വകഭേദം കണ്ടെത്തിയ. 228 കേസുകൾ ഒമിക്രോണും ഒരു കേസ് കപ്പ വകഭേദവുമായിരുന്നുയെന്ന് മുംബൈ കോർപ്പറേഷൻ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തത്.


ALSO READ :New COVID Variant XE : ഒമിക്രോണിനെക്കാൾ പത്ത് മടങ്ങ് വ്യാപനശേഷി; യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി


ഒമിക്രോൺ വകഭേദത്തിലെ ഉപവകഭേദങ്ങളായ BA'1 BA.2 എന്നിവ കൂടി കലർന്നാണ് പുതിയ എക്സ്ഇ രൂപം കൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ BA.2നെക്കാൾ പത്ത് മടങ്ങ് വ്യാപനശേഷിയാണ് എക്സ്ഇക്കുള്ളതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.


2022 ജനുവരി 19നാണ് ആദ്യമായി യുകെയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയത്. ഇതുവരെയായി രാജ്യത്ത് 637 പേരിൽ പുതിയ വകഭേദം കണ്ടെത്തുകയും ചെയ്തുയെന്ന് ബ്രിട്ടണിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.