New Delhi : രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) ആശങ്ക പടർത്തുകയാണ്. ഒമിക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി നടത്തിയ പരിശോധനകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനങ്ങളോട് കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് സംശയം ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്  കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങളിലാണ്.


ALSO READ: Omicron Maharashtra| രാജ്യത്തെ നാലാമത്തെ കേസ്, മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസ് വന്ന വഴി


ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളോട് കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.   ഇന്നലെ ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു. 


ALSO READ: Omicron Calicut | കോഴിക്കോട് ഒമിക്രോൺ ആശങ്ക? സ്രവം പരിശോധനക്ക് അയച്ചു


ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ്  രോഗം സ്ഥീരീകരിച്ചത്. രാജ്യത്തെ നാലാമത്തെ ഒമിക്രോൺ രോഗബാധയാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇന്നലെ തന്നെ ഗുജറാത്തിലെ ജാം നഗറിൽ ഒരാൾക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. രാജ്യത്ത് കർണ്ണാടകയിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തത്.


ALSO READ: Omicron Gujarat| അവസാനിക്കാത്ത ആശങ്ക, ഗുജറാത്തിലും ആദ്യ ഒമിക്രോൺ കേസ്


കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ. ഡൽഹി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും, പിന്നീട് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്