New Delhi :  ഒമിക്രോൺ വകഭേദം (Omicron COvid Variant) മൂലമുള്ള രോഗബാധയിൽ നിന്ന് മറ്റ് വകഭേദങ്ങളെക്കൽ വേഗത്തിൽ രോഗമുക്തി പ്രകടമാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാത്രമല്ല നേരിയ തോതിൽ മാത്രമാണ് രോഗ ലക്ഷണങ്ങളും കാണിക്കുന്നത്. അതിനാൽ തന്നെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ തീവ്രമായേക്കില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനാൽ തന്നെ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത  കുറവാണെന്നും  കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതെ സമയം വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകുന്നതിനെ കുറിച്ചും സർക്കാർ പരിഗണിക്കുന്നുണ്ട്. 40 വയസിന് മുകളിൽ പ്രായമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്ക് ബൂസ്റ്റർ വാക്‌സിൻ നൽകാമെന്ന്  കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പും അറിയിച്ചിരുന്നു.


ALSO READ: Omicron: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി


 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ  8,603 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,46,24,360 പേർക്കാണ്.


ALSO READ:  Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ നവംബ‌ർ 27ന് ഇന്ത്യ വിട്ടു


രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോൺ (Omicron) ബാധിച്ചതായി സംശയം. ഇതിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. 


ALSO READ: Corona: ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ഉടൻ വരുമോ? ഈ കമ്പനി അനുമതി തേടിയിട്ടുണ്ട്


രാജ്യത്ത് വിദേശത്ത് നിന്നെത്തിയ 30 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.  മാത്രമല്ല പരിശോധനയും, നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.