ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതിഷധം സംഘടിപ്പിച്ച് പ്രതിപക്ഷ സംഘടനകള്‍. മഹാവികാസ് അഘാടി സംഘത്തിലുള്‍പ്പെട്ട ശിവസേന പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെ, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരിനെതിരെ പ്രതിഷേധ സമരം നടന്നത്. ശിവജിയുടെ പ്രതിമ തകര്‍ന്നത് മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമാണെന്നും ഉദ്ദവ് താക്കറെ.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ പ്രധാനമന്ത്രി നടത്തിയ ക്ഷമാപണം അദ്ദേഹത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണെന്നും ജനങ്ങള്‍ അത് തള്ളിക്കളയുമെന്നും ഉദ്ദവ് താക്കറേ പറഞ്ഞു. ''എന്തിനായിരുന്നു പ്രധാനമന്ത്രി  ക്ഷമ ചോദിച്ചത്? എട്ടു മാസം മുമ്പ് പ്രതിമ ഉദ്ഘാടനം ചെയ്തതിനോ ? അതിന്റെ നിര്‍മാണത്തിലെ അഴിമതിയുടെ പേരിലോ? ശിവജിയുടെ പ്രതിമ തകര്‍ന്നത് മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമാണ്. ശിവജിയെ അവഹേളിച്ചവരെ പരാജയപ്പെടുത്താന്‍ മഹാവികാസ് അഘാടി സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കും'' ഉദ്ദവ് താക്കറെ പറഞ്ഞു.


Read Also: പ്രശ്നങ്ങൾ മലയാള സിനിമയിൽ, തമിഴിലില്ല; ചോദ്യങ്ങളിൽ പ്രകോപിതനായി ജീവ


'ചപ്പല്‍ ജോഡോ മാരോ യാത്ര' എന്നപേരില്‍ ചെരിപ്പുകളുമേന്തി ഹുതാത്മ ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റിലെ ശിവജി പ്രതിമ വരെയായിരുന്നു പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയത്. നൂറുകണക്കിനു പേരാണ് സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.


മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ചടങ്ങിലായിരുന്നു പ്രധാന മന്ത്രി ക്ഷമാപണം നടത്തിയത്. പ്രതിമ തകര്‍ന്ന സംഭവത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച ജനങ്ങളോട് ഞാന്‍ തല കുമ്പിട്ട് മാപ്പ് ചോദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിമ തകര്‍ന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടായത്. നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് അവര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടിലിനെ അറസ്റ്റ് ചെയ്തിരുന്നു. 


കഴിഞ്ഞ ഡിസംബറിലാണ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാമ മന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തത്. 35 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് അനാഛാദനം ചെയ്ത് ഒരു വര്‍ഷം തികയുന്നതിന് മുമ്പേ തകര്‍ന്നത്. പീഠത്തില്‍ നിന്ന് കാലിന്റെ ഭാഗമാണ് ഒടിഞ്ഞ് വീണത്. തുടർന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.