New Delhi : പെഗാസെസ് ഫോൺ ചോർത്തൽ (Pegasus Snooping Row) വിഷയത്തിൽ സുപ്രീം കോടതിയുടെ (Supreme Court) ഇടപെടൽ. പുറത്ത് വന്നിരിക്കുന്ന മാധ്യവാർത്തകൾ സത്യമാണെങ്കിൽ വിഷയം ഗൗരവമുള്ളതാണെന്ന് പെഗാസസുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് (Cheif Justice of India) പറഞ്ഞും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ 2019ൽ ഇത്തരത്തിൽ ഫോൺ ചോർച്ച നടന്നു എന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും സുപ്രീം കോടതി ചോദിക്കുകയും ചെയ്തു. IT act പ്രകാരം അന്ന് തന്നെ പരാതി നൽകാമിരുന്നെങ്കിലും എന്തുകൊണ്ട് കേസ് നൽകിയില്ല എന്നാണ് ചീഫ് ജെസ്റ്റസ് ആരാഞ്ഞത്. 


ALSO READ : Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു


എന്നാൽ പെഗാസസ് വാങ്ങിയോ ഇല്ലെയോ എന്ന് കേന്ദ്ര സർക്കാരാണ് പറയേണ്ടതെന്ന് ഹർജികൾക്ക് വേണ്ടി വാദിച്ച് മുതിർന്ന അഭിഭാഷകൻ കബിൽ സിബിൾ കോടതിയോട് പറഞ്ഞു. ഇതിനായി വലിയ സാമ്പത്തിക വിനയോഗം തന്നെ നടത്തിട്ടുണ്ടെന്നു കബിൽ സിബിൾ വാദിക്കുകയും ചെയ്തു. 


സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി പറയുകയും ചെയ്തു. ഹർജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. 


ALSO READ : Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്


മാധ്യമ പ്രവർത്തകരായി എൻ റാം, ശശികുമാർ, രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ് ഇവർക്കൊപ്പം ഫോൺ ചോർത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവർത്തകർ, എഡിറ്റേഴ്സ് ഗിൽഡ് സംഘടനയും ചേർന്ന് സമർപ്പിച്ച അഞ്ച് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 


ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ഈ സ്പൈവെയർ ചോർത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതിൽ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവർത്തകരും ഉൾപ്പെടും.


ALSO READ : Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം


ഇസ്രയേലി കമ്പനിയായ എൻഎസ്ഒ (NSO)  നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware)  ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.