മു൦ബൈ: കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത തുടരുകയാണ്. അതിനിടെ മുംബൈയില്‍ രണ്ടു സ്ത്രീകള്‍ക്ക് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായ്, യുകെ എന്നിവിടങ്ങളില്‍ നിന്നും മുംബൈയിലെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേരാണ് ഇതുവരെ  രാജ്യത്ത് കൊറോണ വൈറസ്  ബാധയെ തുടര്‍ന്ന് മരിച്ചത്.


മുംബൈ കസ്തുര്‍ബാ ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്ന 64 വയസുള്ളയാളാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.  ഇയാള്‍ ദുബായില്‍ നിന്നെത്തിയ ആളാണ്‌.


കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ക്ക് സീല്‍!!


ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതേതുടര്‍ന്ന്, മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാന്‍ മുദ്ര പതിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.


നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാതിരിക്കാനായാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍, മുദ്ര പതിപ്പിച്ചവരില്‍ ചിലര്‍ ട്രെയിനില്‍ യാത്ര ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.


ജര്‍മ്മനിയില്‍ നിന്നും മുംബൈയില്‍ വിമാനമിറങ്ങിയവരാണ് ട്രെയിനില്‍ യാത്ര ചെയ്തത്. ബാന്ദ്രയിൽ നിന്നു സൂറത്തിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിലാണ് ഇവര്‍ യാത്ര ചെയ്തത്.


സഹയാത്രികര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാല് പേരടങ്ങുന്ന സംഘത്തെ ട്രെയിനില്‍ നിന്നും ഇറക്കി വിട്ടു.  പുറം ലോകവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് തടയാനാണ് സര്‍ക്കാര്‍ നടപടി.


ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇവര്‍ ദീര്‍ഘദൂര ട്രെയിനില്‍ യാത്ര നടത്തിയത്. ജി-4, ജി-5 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍ഘറില്‍ ഇവരെ ഇറക്കി വിടുകയായിരുന്നു.


'home quarantined' എന്നെഴുതിയ സീലാണ് നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ഇടതു കൈപത്തിയില്‍ പതിപ്പിക്കുന്നത്. നിരീക്ഷണം കഴിയുന്നത് വരെ ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറയുന്നത്. .


ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സീല്‍ പതിപ്പിക്കാനുള്ള തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുന്ന 'വോട്ടി൦ഗ് മഷി'യാണ് സീല്‍ പതിപ്പിക്കാനായി ഉപയോഗിക്കുന്നത്.