ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ . കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് തിരിച്ചറിഞ്ഞത് 11 ഒമിക്രോൺ ബാധ. അന്താരാഷ്ട്ര യാത്രികരിൽ 11 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 124 കോവിഡ് പോസിറ്റീവ് ബാധിതരെ . 40 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 11 പേർക്ക് ഒമിക്രോണിന്റെ ഉപവകഭേദം സ്ഥിരീകരിച്ചത് . അതേസമയം ചൈനയിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദം BF 7 രാജ്യത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു . 


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ജീനോം സിക്വെൻസിങ് പരിശോധനയിൽ BF 7 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പും അറിയിച്ചു . നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ് .ഇതോടെ രാജ്യത്ത് BF 7 സ്ഥിരീകരിച്ചതോടെ എണ്ണം 9 ആയി . ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടന്നാണ് വിലയിരുത്താൽ . വിമാനത്താവളത്തിലടക്കം പരിശോധന ശക്തമായി തുടരുന്നു . 


വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ BF 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം നടന്നത് . വാക്സിനേഷനിലൂടെയോ പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് വകഭേദത്തിന്റെ ഇൻഫെക്ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ലെന്ന് ചുരുക്കം . ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയാണ് . ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള BQ1 ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട് .


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.