തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ മുന്‍ ജഡ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജിയായ വിരമിച്ച പമലുരു സുധാകരന്‍ഭാര്യ വിജയലക്ഷ്മി എന്നിവരാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെയാണ് സംഭവം. റെനിഗുണ്ടയിലെ എന്‍ജിനീയറങ് കോളേജിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലമായ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. രോഗത്തില്‍ മനം മടുത്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.


ദമ്പതികളുടെ മകളും മകനും ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരായി ജോലി നോക്കുകയായിരുന്നു. ഇരുവരും ജോലി സ്ഥലത്തായതിനാല്‍ സുധാകറും ഭാര്യയും തനിച്ചായിരുന്നു താമസം.