50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും
50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും.
ന്യൂഡല്‍ഹി: 50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും.
21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് എണ്ണുന്നത് വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ 5 വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു സുപ്രീംകോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. കൂടാതെ, ക്രമരഹിതമായി വേണം വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടു വച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ "ഏറ്റവും മികച്ച അളവിലുള്ള കൃത്യത, സംതൃപ്തി" ഉറപ്പാക്കാൻ സഹായിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസുള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.