Sonali Phogat Death: നടിയും BJP നേതാവുമായിരുന്ന സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.  സൊണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും രംഗത്തെത്തിയതോടെ  കൊലക്കുറ്റത്തിന് കേസെടുത്ത് ഗോവ പോലീസ് അന്വേഷണം ആരംഭിച്ചു.   


COMMERCIAL BREAK
SCROLL TO CONTINUE READING

സൊണാലി ഫോഗട്ടിനെ ഗോവയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സഹോദരൻ റിങ്കു ധാക്ക ആരോപിച്ചതാണ് കേസില്‍ വഴിത്തിരിവായത്‌. കൂടാതെ, ഗൂഢാലോചനയ്ക്ക് പിന്നിൽ സൊണാലിയുടെ രണ്ട് അടുത്ത കൂട്ടാളികളായ പേഴ്‌സണൽ അസിസ്റ്റന്‍റ്  സുധീർ സാങ്‌വാൻ, സുഖ്‌വീന്ദർ എന്നിവരുടെ പേരുകളാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഇതോടെ, ഇവര്‍ക്കെതിരെ  ഐപിസി സെക്ഷൻ 302 പ്രകാരം ഗോവ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിയ്ക്കുകയാണ്.   


Also Read:  Sonali Phogat Last Video: മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും സോഷ്യല്‍ മീഡിയയില്‍ സജീവം, സൊണാലി ഫോഗട്ടിന്‍റെ അവസാന വീഡിയോ വൈറല്‍ 


സൊണാലിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ഹൃദയാഘാതമല്ല മരണകാരണമെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു. സൊണാലിയുടെ അമ്മ, സഹോദരി, മകള്‍, സഹോദരന്‍ തുടങ്ങിയവര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിന്  പ്രത്യേകത തോന്നുന്നതായും എന്തോ ഗൂഢാലോചന നടക്കുന്നതായും സൊണാലി അമ്മയുമായുള്ള അവസാന ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ, സൊണാലിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതായും കുടുംബം ആരോപിച്ചിരുന്നു.  കൂടാതെ, അവരുടെ മരണത്തോടെ ഹരിയാനയിലെ ഫാം ഹൗസിലെ സിസിടിവി ക്യാമറകളും ലാപ്‌ടോപ്പും മറ്റ് നിർണായക വസ്തുക്കളും കാണാതായതായും സഹോദരന്‍ അവകാശപ്പെട്ടു.


സൊണാലി ഫോഗട്ട് മരിച്ച് രണ്ട് ദിവസത്തിന് ശേഷം, അവരുടെ കുടുംബാംഗങ്ങൾ സമ്മതം നൽകിയതിനെത്തുടർന്ന് വ്യാഴാഴ്ച സർക്കാർ നടത്തുന്ന ഒരു ആശുപത്രിയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.  
 
സോണാലി ഫോഗട്ടിന്‍റെ  മരണത്തിൽ സംസ്ഥാന പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച പറഞ്ഞിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.