ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയില്‍ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സീ-ഫോർ സർവേ റിപ്പോർട്ട്. കര്‍ണാടകയില്‍ സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വർധനവുണ്ടാകുമെന്നും സർവേ സൂചിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

154 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നഗരമേഖലകളിലെ 326 പ്രദേശങ്ങൾ, ഗ്രാമീണ മേഖലകളിലെ 977 കേന്ദ്രങ്ങൾ എന്നിവക്കൊപ്പം 2368 പോളിംഗ് ബൂത്തുകളും അടിസ്ഥാനപ്പെടുത്തിയാണ് സർവേ നടത്തിയത്.


കോൺഗ്രസ് 46 ശതമാനം വോട്ട് വിഹിതത്തോടെ 126 സീറ്റുമായി അധികാരത്തിൽ എത്തുമെന്നാണ് സർവേ ഫലം. കഴിഞ്ഞ തവണയുണ്ടായിരുന്ന 122 സീറ്റിനേക്കാൾ നാല് സീറ്റുകൾ കോൺഗ്രസ് ധികം നേടും. ബിജെപി 70 സീറ്റുകളിൽ വരെ വിജയിക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.


അതേസമയം ജനതാദൾ എസിന് വോട്ടുവിഹിതത്തിലും സീറ്റെണ്ണത്തിലും വലിയ കുറവ് ഉണ്ടാക്കുമെന്നാണ് സർവേ നല്‍കുന്ന സൂചന. 2013ൽ 40 സീറ്റുകള്‍ നേടിയ ജനതാദൾ ഇത്തവണ 27 സീറ്റ് നേടുമെന്നും സീ-ഫോർ സർവേ സൂചിപ്പിക്കുന്നു.