Calcutta: നന്ദിഗ്രാമിൽ മംമ്ത ബാനർജിയെ നേരിയ ഭൂരിപക്ഷത്തിൽ സുവേന്ദു അധികാരി പരാജയപ്പെടുത്തി. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന് ശേഷമാണ് മംമ്ത ബാനർജി തോൽവി ഏറ്റുവാങ്ങിയത്. തൃണമൂൽ കോൺഗ്രസിലെ മുൻ അംഗവും മംമ്ത ബാനർജിയുടെ വിശ്വസ്‌തനുമായിരുന്നു ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 957 വോട്ടുകൾക്കാണ് മമതയെ പരാജയപ്പെടുത്തിയത്. മംമ്ത ബാനർജി ഫലത്തിനെതിരെ കോടതിയെ സമീപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ സമയം മംമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇരുനൂറിലധികം മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്. ബിജെപി തൃണമൂൽ കോൺഗ്രസിനെ ആട്ടിമറിച്ച് കൊണ്ട് രംഗത്തെത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ മൂന്നാം തവണയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണ തുടർച്ചയ്ക്ക് തയാറെടുക്കുകയാണ്.



തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ യും സഖ്യവും 141 സീറ്റുകളിൽ മുന്നേറുകയാണ്. എഐഡിഎംകെയ്ക്ക് ആകെ 91 സീറ്റുകളിൽ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ  സാധിച്ചിട്ടുള്ളത്. 234 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 118 സീറ്റുകളാണ് ഭരണത്തിലേക്കെത്താൻ ആവശ്യമുള്ളത്. ഭരണപക്ഷത്തിന്റെ ഉള്ളിലെ പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരങ്ങളുമാണ് തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുണയായത്.


എം കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യമായി ആണ് തമിഴ്‌നാട് ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2011 മുതൽ ഭരണലുണ്ടായിരുന്ന എഐഡിഎംകെയുടെ കോട്ട തകർത്ത് കൊണ്ടാണ് ഡിഎംകെ ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നത്.


അസാമിൽ  ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകാൻ സാധ്യത. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.