ന്യൂഡല്‍ഹി: വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവനക്കാരുടെ സമരംമൂലം രാജ്യത്ത് ബാങ്കിംഗ് പ്രവര്‍ത്തനം തടസപ്പെടും. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം ഇന്ന് രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണിവരെ അടഞ്ഞ് കിടക്കും.


ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുന്‍പ് തീർന്നിരുന്നു. തുടർന്ന് ന്യായമായ രീതിയിൽ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ചർച്ച നടത്തി. 


അതേസമയം, യോഗത്തിൽ രണ്ട് ശതമാനം വര്‍ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാൽ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. ബാങ്കിംഗ് മേഖലയിലെ ഒന്‍പതു യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നു എഐബിഒസി വക്താവ് പോൾ മുണ്ടാടൻ അറിയിച്ചു.