ലഖ്നൗ: ട്രാക്ടർ യാത്രയ്ക്കായി ഉപയോ​ഗിക്കരുതെന്ന് ജനങ്ങളോടഭ്യർഥിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ കാൺപൂരിൽ തീർഥാടകരുമായി സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 26 പേർ മരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർഷിക ജോലികൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനുമാണ് ട്രാക്ടർ ഉപയോഗിക്കുന്നത്. ആളുകൾക്ക് സഞ്ചരിക്കാൻ ഉപയോ​ഗിക്കരുതെന്ന് യോ​ഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. കാൺപൂരിലെ റോഡപകടം ഹൃദയഭേദകമാണ്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.



കാൺപൂരിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 പേരാണ് മരിച്ചത്. ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ട്രാക്ടറാണ് കുളത്തിലേക്ക് മറിഞ്ഞത്. ട്രാക്ടറിൽ 50 പേർ ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


പരിക്കേറ്റവരെ പോലീസ് ബീറ്റർഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (സിഎച്ച്സി) മാറ്റിയതായി പിടിഐയുടെ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം നടത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും പോലീസിനും ജില്ലാ ഭരണകൂടത്തിനും നിർദേശം നൽകിയതായി ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അയ്യർ പറഞ്ഞു. അപകട കാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വ്യക്തമാക്കി.


ALSO READ: Kanpur Accident: ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്


അപകടത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. മരണത്തിൽ അനുശോചനം പങ്കുവെച്ച പ്രസിഡന്റ് ദ്രൗപതി മുർമു പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.


ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മുതിർന്ന മന്ത്രിമാരായ രാകേഷ് സച്ചനെയും അജിത് പാലിനെയും അപകടസ്ഥലത്തേക്ക് അയച്ചു. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലത്ത് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.