കൊല്ലം: പത്തനാപുരം തലവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ മൂന്ന് കുട്ടികളുമായി അമ്മയുടെ ആത്മഹത്യാ ശ്രമം. മരിച്ചുപോയ ഭർത്താവിന്റെ ഭൂമിയിൽ വീട് നിർമാണത്തിന് പെർമിറ്റ് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. പെട്രോൾ നിറച്ച ക്യാനുമായി എത്തിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ചേംബറിന് മുന്നിൽ യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മാസമായി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും പെർമിറ്റ് അനുവദിക്കുന്നില്ലെന്ന് യുവതി ആരോപിച്ചു. സംഭവ സമയം പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് യുവതിയെ അനുനയിപ്പിച്ച് പെട്രോൾ കാൻ പിടിച്ചുവാങ്ങിയെങ്കിലും യുവതി വൈകുംവരെ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്നു.


ALSO READ: ഗർഭസ്ഥ ശിശു ചികിൽസാ പിഴവിനെത്തുടർന്ന് മരിച്ചതായി പരാതി


പിടവൂരിൽ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വീട് നിർമിക്കാൻ യുവതിക്ക് തടസമുണ്ടായി. ഭർതൃമാതാവ് അനുമതിപത്രം നൽകിയെങ്കിലും അനന്തരാവകാശ രേഖയില്ലാത്തതിനാൽ പഞ്ചായത്ത് പെർമിറ്റ് നൽകിയിരുന്നില്ല. എന്നാൽ താലൂക്ക് മുഖേന അനന്തരാവകാശ രേഖയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കാൻ കാലതാമസം വരുമെന്നും യുവതി പറഞ്ഞു.


വീട് നിർമിക്കാൻ സഹായവുമായി വന്നവർ രേഖയില്ലാത്തതിനാൽ മടങ്ങുമോയെന്ന ആശങ്കയിൽ പഞ്ചായത്തിനോട് താൽക്കാലിക പെർമിറ്റ് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് നൽകാതെ വന്നതോടെയാണ് യുവതി പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടർന്ന് യുവതിക്ക് ഉപാധികളോടെ പെർമിറ്റ് നൽകാമെന്ന് അറിയിച്ച ശേഷമാണ് ഇവർ  കുഞ്ഞുങ്ങളുമായി മടങ്ങിപ്പോയത്. കുന്നിക്കോട് പോലീസും സ്ഥലത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.