കൊച്ചി: ഗുണ്ടാനേതാവ്  ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ തള്ളി സാബു മോന്‍ രംഗത്ത്. തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച്  ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞതെന്നും സാബുമോൻ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്


രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടയ്യൻ  റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ടെന്നും ചിലർ തനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന്  ഓര്‍മ്മിപ്പിച്ചുവെന്നും സാബുമോന്‍ പറഞ്ഞു. സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് താൻ  കല്‍പ്പിക്കുന്നതെന്ന് പറഞ്ഞ സാബുമോൻ പ്രയാഗയും കുടുംബ സുഹൃത്താണെന്നും പറഞ്ഞു. തന്റെ ഫോണ്‍ ഇപ്പോൾ പലരും എടുക്കാതായെന്ന് പ്രയാഗ പറ‍ഞ്ഞതായും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും സാബു മോന്‍ വ്യക്തമാക്കി.


Also Read: പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ്; ഭാസിയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ


ഇതിനിടയിൽ കേസില്‍ പ്രയാഗയ്ക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ഓംപ്രകാശിനെ അറിയില്ലെന്നടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പോലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്നേ ദിവസം നക്ഷത്രഹോട്ടലില്‍ മറ്റൊരു നടികൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്