Kochi: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഡാലോചന നടത്തിയെന്ന കേസിൽ ചോ​ദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കയ്യിലുണ്ടായിരുന്നിട്ടും ബാലചന്ദ്രകുമാർ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് കോടതി ആരാഞ്ഞു. പരാതി നൽകാൻ വൈകിയ ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെയെന്നും കോടതി ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അത്തരം കാര്യങ്ങൾ‌ ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്ന് മാത്രമാണ് കോടതി നോക്കേണ്ടതെന്നും ബാലചന്ദ്രകുമാറിന് ദിലീപുമായി വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ നിന്നും മായ്ച്ചിട്ടില്ലെന്ന ദിലീപിൻ്റെ വാദം പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ല അന്വേഷണ സംഘമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.