ന്യുഡൽഹി:  നടിയെ ആക്രമിച്ച കേസിന്റെ (Actress Attack Case) വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി സമയം നീട്ടിയിട്ടുണ്ട്. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ ഇനി സമയം നീട്ടി നൽകില്ലയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദ്ദേശിച്ച സമയത്തിന് പൂർത്തിയാക്കാൻ സഹകരിക്കണം എണ്ണും കോടത്തി പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി പ്രോസിക്യൂട്ടര്‍ സഹകരിക്കാതിരുന്നതുകൊണ്ട് സുപ്രീംകോടതി (Supreme Court) പറഞ്ഞ സമയത്ത് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.  കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീം കോടതി ഇറക്കിയ ഉത്തരവ് പ്രകാരം കേസിന്റെ നടപടി ഫെബ്രുവരി ആദ്യം പൂർത്തിയാകേണ്ടതായിരു ന്നു.  


Also Read: Actress attack case: വിചാരണ കോടതി മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി


എന്നാൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാലും, പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകളും എല്ലാം കൊണ്ടും സമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലയെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി കത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി (Supreme Court) നിർദ്ദേശിച്ചത്.   


ഇതിനിടയിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടറും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുകയും തുടര്‍ന്ന് പുതിയ പ്രോസിക്യൂട്ടര്‍ കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.  ഇക്കാര്യങ്ങളെല്ലാം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക