Thiruvananthapuram : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Trivandrum International Airport) പ്രവർത്തനം ഇന്ന് അർധരാത്രി മുതൽ അദാനി ഗ്രൂപ്പ് (Adani Group) ഏറ്റെടുക്കും. ഇന്ന് അർധരാത്രി മുതൽ വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തിൽ ഇപ്പോൾ ഉള്ള ജീവനക്കാരിൽ പകുതിയോളം പേരെ വിമാനത്താവളത്തിൽ  നിലനിർത്തുമെന്നും അറിയിച്ചിരുന്നു . അതേസമയം വിമാനത്താവളത്തിന്റെ ഏറ്റെടുക്കലിനെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കാൻ ഇരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പകുതിയോളം പേരെ മാത്രം തിരുവനന്തപുരം വിമാനത്താവളത്തിൽ നിലനിർത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ബാക്കിയുള്ളവരെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു. അതേസമയം ആക്ഷൻ കൗൺസിൽ വിമാനത്താവളത്തിന്റെ  സ്വകാര്യവത്കരണത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ALSO READ: Thiruvananthapuram Airport : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബർ 14 ന് ഏറ്റെടുക്കും; പാതി ജീവനക്കാരെ മാത്രം നിലനിർത്തി കൊണ്ടാണ് ഏറ്റെടുക്കൽ


2021 ജനുവരി 19 നാണ്  തിരുവനന്തപുരം വിമാനത്താവളത്തിന്റെ (Trivandrum Airport)  നടത്തിപ്പ് ചുമതലയ്ക്കുള്ള കരാർ അദാനി ഗ്രൂപ്പുമായി ഒപ്പ് വെച്ചത്.  50 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പ് വെച്ചത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലാണ്.


ALSO READ:തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് സമയം നീട്ടി ചോദിച്ച് Adani Group


കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരമാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം  അദാനി ഗ്രൂപ്പിന് കൈമാറിയത്. ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ  വിമാനത്താവളം ഏറ്റെടുക്കണമെന്നാണ്. കൊവിഡ് (Covid 19) രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളം ഉടൻ ഏറ്റെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.


ALSO READ:തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി


ഇതിനെ തുടർന്നാണ് കാലാവധി നീട്ടിയത്. ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പ് ജനവരി 19 ന് ഒപ്പ്‌വെച്ച കരാർ വഴി ഏറ്റെടുത്തത്.  അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തെങ്കിലും അടുത്ത ആറ് മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തന്നെ തളളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം എയര്‍പോര്‍ട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയത്.