Thiruvananthapuram : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന വിവാദമായ കേസിൽ (Anupama's Baby Missing Case) പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ (Anticipatory Bail) വിധി നവംബർ 2 ന് പറയും.  കേസിലെ ആറ് പ്രതികളാണ് നിലവിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഈ ആറ് പ്രതികളിൽ അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പെടും. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് (Thiruvananthapuram District Court) പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്നാണ് പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ വാദം കോടതി ഇന്ന് പൂർത്തിയാക്കുകയും ചെയ്തു. വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് നവംബർ രണ്ടാം തീയതിയിലേക്ക് മാറ്റി വെക്കുകയായിരിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പ്രതികൾ കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചുവെന്നാണ് കോടതിയിൽ മൊഴി നൽകിയത്.


ALSO READ: Anupama's Baby Missing Case : അനുപമയുടെ കുഞ്ഞിനെ മാറ്റിയ കേസിൽ പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി


വിദ്യാർഥിയായ മകൾ ഗർഭിണിയായി മടങ്ങിയെത്തുകയായിരുന്നുവെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. എന്നാൽ തങ്ങൾ കുട്ടികളെ കൊല്ലനോ, നശിപ്പിക്കണോ ശ്രമിച്ചിട്ടില്ലെന്നും പ്രതികൾ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല തങ്ങൾ കുട്ടിയെ സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയായിരിക്കുന്നു എന്നും പ്രതികൾ കോടതിയിൽ പറഞ്ഞു.


ALSO READ: Anupama Baby Missing| അനുപമയുടെ സമരത്തിന് ഫലം, കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്


മാത്രമല്ല അനുപമ നൽകിയ സത്യവാങ്മൂലത്തിലും അനുപമയുടെ കുഞ്ഞിനെ കൊള്ളാൻ ശ്രമിച്ചതായി പറയുന്നില്ലെന്നും പ്രതികൾക്ക് വേണ്ടി വക്കീൽ കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതികൾക്ക് ജാമ്യം  കൊടുക്കരുതെന്ന് പ്രോസിക്യുഷൻ കോടതിയിൽ ആവശ്യപ്പെട്ടു. മാത്രമല്ല 'അമ്മ ഇപ്പോഴും കുട്ടിയെ അന്വേഷിച്ച് നടക്കുകയാണെന്നുള്ളതും പരിഗണിക്കണമെന്ന്  പ്രോസിക്യുഷൻ കോടതിയിൽ ആവശ്യപ്പെട്ടു.


ALSO READ:  Baby Missing Case| സമ്മതപത്രം നൽകിയത് കണ്ടു, കുഞ്ഞിനെ കൈമാറിയത് അനുപമയുടെ അറിവോടെ; ആരോപണവുമായി അജിത്തിന്റെ ആദ്യ ഭാര്യ 


കൂടാതെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്നാണ് പ്രോസിക്യുഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പൊലീസും ഇതേ ആവശ്യം അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് ജാമ്യം നല്കരുതെന്നാണ് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾക്ക് ഇപ്പോൾ ജാമ്യം നൽകുന്നത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ കാരണമാകുമെന്നും കോടതിയിൽ അറിയിച്ചു.


  കുഞ്ഞിനെ തട്ടികൊണ്ട് പോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രതികൾ സ്വാധീനമുള്ള വ്യക്തികൾ ആയതിനാൽ ഇപ്പോൾ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് അറിയിച്ചു. വിഷയത്തിൽ പോലീസിന്റെ അഭിപ്രായം കോടതി തേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.