Thiruvananthapuram: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണങ്ങൾ (Night Curfew) പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. എന്നാൽ സ്വകര്യ വാഹനങ്ങൾക്കാണ് വിലക്ക് ഉണ്ടായിരിക്കുക. പൊതു ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം തിരിച്ച് കൊണ്ട് വരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത്മാത്രമല്ല പൊതുസ്ഥലങ്ങളിലും മറ്റും വൻ തിരക്ക് കുറയ്ക്കാൻ കർശന നടപടികൾ കൊണ്ട് വരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ (Police) ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്.


ALSO READ: കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേരളം, വർക്ക് ഫ്രം ഹോമും രാത്രികാല കർഫ്യൂവും പരി​ഗണനയിൽ


 കേരളത്തിലെ കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നേക്കാമെന്നാണ് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇന്ന് 20,000 പേരെങ്കിലും പോസിറ്റീവ് ആകുമെന്നാണ് കരുതുന്നത്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർ‌ധനയുണ്ടാകുന്നത് ആരോ​ഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.


ALSO READ: Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല


രോ​ഗവ്യാപനം രൂക്ഷമായ കോഴിക്കോട്, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ ഐസിയു സൗകര്യങ്ങൾ പൂർണമായും നിറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഐസിയുകളും നിലവിൽ ഉപയോ​ഗിക്കുന്നുണ്ട്. രോ​ഗ വ്യാപനം അതിരൂക്ഷമായാൽ സ്ഥിതി നിയന്ത്രണാതീതമാകും.


കേരളത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ-പാസ് ഉള്ളവരെയും ആശുപത്രി പോലുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.


ALSO READ: Kasaragod ജില്ലക്കുള്ളിൽ പുറത്തിറങ്ങി നടക്കാൻ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം, ജില്ല ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം


ആർടിപിസിആർ (RTPCR) സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തവർ കേരളത്തിൽ എത്തിയാൽ ഉടൻ പരിശോധന നടത്തണം. ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നതിൽ അവശ്യ സർവീസുകൾക്ക് ഒഴികെ മറ്റൊന്നിനും ഇളവ് ഉണ്ടാകില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


ആർടിപിആർ ഫലം നെഗറ്റീവ് ആകുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും കേരളത്തിൽ താമസിക്കുന്ന സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.