കോഴിക്കോട്:തിരുവനന്തപുരം വിമാനത്താവളത്തിൽ കാർഗോ ഹാൻഡലിംഗ് നടത്തുന്ന കെഎസ്ഐഇയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ 
ആവശ്യപ്പെട്ടു. സ്വര്‍ണ്ണകടത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്.
വ്യവസായമന്ത്രിയുടെ  നിയന്ത്രണത്തിലുള്ള കെഎസ്‌ഇഐയോട് കസ്റ്റംസ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും 48 മണിക്കൂർ കഴിഞ്ഞാണ് 
ദൃശ്യങ്ങൾ ലഭിച്ചത്. ഇ.പി ജയരാജനാണ് ഇതിനു പിന്നിൽ. കെ.ടി ജലീലിനെ പോലെ ഇ.പി ജയരാജനടക്കമുള്ള മറ്റു മന്ത്രിമാരുടെ പങ്കും അന്വേഷണത്തിൽ 
തെളിഞ്ഞു വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ഒഴിവാക്കിയാലും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്നലെ പുറത്താക്കിയ ഐ.ടി വകുപ്പിലെ ഉന്നതൻ അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.  രാജ്യദ്രോഹികൾക്കു വേണ്ടി അരുൺ ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അതീവ ഗൗരവകരമാണ്. 
ശിവശങ്കർ,അരുൺ ബാലചന്ദ്രർ, ജയശങ്കർ എന്നിവർ ചേർന്നാണ് ഐ.ടി വകുപ്പിലെ മുഴുവൻ അനധികൃത നിയമനങ്ങളും നടത്തുന്നത്. 
മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ കോടികളുടെ കൊള്ളയാണ് നടക്കുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ നിരവധി താത്ക്കാലിക 
നിയമനങ്ങളാണ് സ്ഥിരമാക്കിയത്. ഐ.ടി വകുപ്പിൽ സിപിഎമ്മിന്റെ ആശ്രിതരായ 50 ഓളം പേരെയാണ് താത്ക്കാലികമായി നിയമിച്ചതെന്നും സുരേന്ദ്രന്‍ 
ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:സ്വര്‍ണക്കടത്ത് കേസ്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു!!



 
യു.എ.ഇ കോൺസുലേറ്റിൽ 70,000 രൂപ ശബളം വാങ്ങിയിരുന്ന സ്വപ്നയ്ക്ക് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ രണ്ട് ലക്ഷത്തോളമാണ് ശബളമെന്ന കാര്യവും 
സുരേന്ദ്രന്‍ എടുത്ത് പറഞ്ഞു.
 
കൊവിഡ് വ്യാപനത്തിന്റെ കാലത്ത് സമരം ചെയ്യാൻ ബിജെപിക്ക് താത്പര്യമില്ല. എത്രയും വേഗം മുഖ്യമന്ത്രി രാജിവെച്ച് പുറത്തു 
പോകണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.