കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ നേരിട്ട് കോടതിയിൽ എത്താതിരുന്ന ജില്ലാ കലക്ടറെ വിമർശിച്ച് ഹൈക്കോടതി. എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് ഓൺലൈനായാണ് ഹാജരായത്. ഇതിലായിരുന്നു കോടതിയുടെ വിമർശനം. കുട്ടിക്കളിയല്ലെന്ന് കോടതി വിമര്‍ശിച്ചു. അതേസമയം, എല്ലാ സെക്ടറിലെയും തീ ഇന്നലെ അണച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് രാവിലെ സെക്ടർ ഒന്നിൽ വീണ്ടും തീ ഉണ്ടായെന്നും കലക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ട്. എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ കോടതിയിൽ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്തെ കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. അതേസമയം, ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിന് വേണ്ടി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ ഹൈക്കോടതി കോര്‍പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 


അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായും അണയ്ക്കാൻ സാധിക്കുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് നേരത്തെ പറഞ്ഞിരുന്നു. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. തീയണച്ച ശേഷവും ഇവിടെ നിരീക്ഷണം തുടരും. മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കലക്ടർ ഉമേഷ് കൂട്ടിച്ചേർത്തു. 


Also Read: Brahmapuram Fire: ബ്രഹ്മപുരത്തെ തീ ഇന്നത്തോടെ പൂർണ്ണമായും അണയ്ക്കും, മാലിന്യ പ്രതിസന്ധിയും പരിഹരിക്കുമെന്ന് കലക്ടർ


 


ബ്രഹ്മപുരത്തെ തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമെന്നായിരുന്നു പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞത്. ഭരണകൂടത്തിൻ്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും ടിജെ വിനോദ് എംഎൽഎ പറഞ്ഞു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയപ്പോഴാണ് ടിജെ വിനോദിന്റെ പരാമർശം. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിന് ശേഷമാണ് സർക്കാർ ഊർജിതമായി ഇടപെട്ടത്. ബ്രഹ്മപുരത്തെ അവസ്ഥ എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ്. തീപിടിത്തം ഉണ്ടായി ആദ്യ രണ്ടുദിവസം അത് അണയ്ക്കുന്നതിനായി ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞ കണക്കിന്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. 


ബ്രഹ്മപുരത്തെ തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.