കോട്ടയം: വൈക്കത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇതിൽ മുന്നുപേരുടെ പരിക്ക്  ഗുരുതരമാണ്. വൈക്കം തലയോലപറമ്പ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപം  വൈകുന്നേരം 7.15 ഓടെയായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതപോസ്റ്റിലിടിച്ച് കറങ്ങി തിരിഞ്ഞാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് എറണാകുളത്ത് നിന്ന് വൈക്കം ഭാഗത്തേക്ക് വരികയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.


ALSO READ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ


കൈകാലുകൾക്കും തലയ്ക്കുമാണ് മിക്കവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജ്, മുട്ടുചിറ, പൊതി തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 


ബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന്  നാട്ടുകാർ ആരോപിച്ചു. വൈക്കം, കടുത്തുരുത്തി ഫയർ ഫോഴ്സെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സി.കെ. ആശ എംഎൽഎ സ്ഥലത്തെത്തി. വെള്ളൂർ, തലയോലപറമ്പ് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.