വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി
വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. മന്ത്രി സഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. മന്ത്രി സഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
പൂരം കലക്കലിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. തൃശ്ശൂർ പൂരത്തിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി.വയനാട് ദുരന്തത്തിൽ രണ്ടു മാതാപിതാക്കളെയും നഷ്ടമായ 6 കുട്ടികൾക്കു 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകും. വനിതാശിശു വകുപ്പാണ് നൽകുക.
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകും. ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകും.
എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കാൻ കൃത്യമായ റിപ്പോർട്ട് വേണമെന്നും എന്റെ നിലപാട് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദ ഹിന്ദുവിൽ അഭിമുഖം ആവശ്യപ്പെട്ടത് പരിചയമുള്ള ചെറുപ്പക്കാരനാണെന്നും അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തതായി മുഖ്യമന്ത്രി. ഏതൊരു ജില്ലയെയോ പ്രദേശത്തെയോ അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ല. ആർക്കും പണം നൽകിയിട്ടില്ലെന്നും താനോ സർക്കാരോ പിആർഏജൻസിയെ ചുമതലപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.