തിരുവനന്തപുരം:ഗ്രൂപ്പുകള്‍ സജീവമായ കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് പരസ്പ്പരം കലഹിക്കാന്‍ പുതിയ ഒരു കാരണം കിട്ടിയിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിച്ച കേന്ദ്ര നടപടിയിലും പാര്‍ട്ടിയിലെ നേതൃമാറ്റം ആവശ്യപെട്ട് രംഗത്ത് വന്നതിലും 
സംസ്ഥാനത്തെ പല നേതാക്കളും ശശി തരൂരിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.


ചില നേതാക്കള്‍ ശശി തരൂരിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തു.കൊടിക്കുന്നില്‍ സുരേഷ് എംപി നേതൃമാറ്റം ആവശ്യപെട്ട് സോണിയാ ഗാന്ധിക്ക് 
കത്തയച്ച സംഭവത്തില്‍ ശശി തരൂര്‍ എംപി യെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.


ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്ത ആളാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
തരൂര്‍ വിശ്വ പൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം,പാര്‍ട്ടി നിലപാട് തനിക്ക് ബാധകമല്ലെന്നാണ്‌ തരൂര്‍ കരുതുന്നത്.
പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്ക് അകത്ത് നിന്നുള്ള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ധേഹത്തിന് ഇതുവരെയും 
മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ കൂട്ടിചേര്‍ത്തു.


Also Read:കോണ്‍ഗ്രസില്‍ കത്ത് വിവാദം ആളിപടരുന്നു;സംഘടനാ തെരെഞ്ഞെടുപ്പെന്ന ആവശ്യം സജീവമാകുന്നു!



അതേസമയം കെഎസ് ശബരീനാഥന്‍ എംഎല്‍എ തിരുവനന്തപുരം വിമാനത്താവള വിഷയത്തിലാണ് ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.
''ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ  ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട്  ജനങ്ങളെ  ധരിപ്പിക്കേണ്ട ആവശ്യമില്ല.
രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം,  മതേതരത്വ കാഴ്ചപ്പാടുകൾ,  നെഹ്‌റുവിയൻ  ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദങ്ങൾ.ദേശീയതയുടെ ശരിയായ നിർവചനം ,ഇതെല്ലാം   പൊതുസമൂഹത്തിന്, 
പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്. 
അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത്  കേന്ദ്രസർക്കാർ MP ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ  ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ  കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും  ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ.അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല. 
എയർപോർട്ട് വിഷയത്തിലും മറ്റും   അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, 
MP എന്ന നിലയിൽ   അത്  പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. 
പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ  പ്രചരണങ്ങൾ  നടത്തുമ്പോൾ, 
അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'' എന്ന് ശബരീനാഥന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നതില്‍ നിലപാട് വ്യക്തമാണ്.
എയർപോർട്ട് വിഷയത്തിലും മറ്റും   അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, 
MP എന്ന നിലയിൽ   അത്  പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം എന്ന ശബരീനാഥന്‍റെ നിലപാട് 
തന്നെയാണ് തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മിക്കവാറും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ശശി തരൂരിനോട് ഉള്ളത്.
ചിലര്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നെന്ന് മാത്രം,കൂടുതല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വരുന്നതിനും സാധ്യതയുണ്ട്.