ത‍‍ൃശ്ശൂ‍ർ പൂരം അലങ്കോലമാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി അജിത്കുമാ‍ർ സമർപ്പിച്ച റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം. സിപിഐയുടെ മുഖപത്രമായ ജനയു​ഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാതിൽപ്പഴുതിലൂടെ എന്ന കോളത്തിലാണ് എഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ടിനെ വിമർശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അജിത് കുമാർ നൽകിയത് തട്ടിക്കൂട് റിപ്പോർട്ടാണെന്നാണ് വിമർശനം. നാണം കെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാകാൻ എഡിജിപി ശ്രമിക്കുന്നുവെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. നടത്തിപ്പുക്കാരുടെ തലയിൽ പഴിചാരാനാണ് അജിത് കുമാറിന്റെ ശ്രമമെന്ന് മുഖപത്രത്തിൽ കുറിച്ചു.


Read Also: ഇന്ത്യൻ സിനിമയിൽ ഇതാദ്യം! 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകൾ, ഗിന്നസ് റെക്കോർഡിൽ ഇടം നേടി മെഗാസ്റ്റാർ


'നാണം കെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്താനാക്കിയിട്ട് അജിത് കുമാർ നെഞ്ച് വിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കൽ റിപ്പോർട്ടെന്ന്' മുഖപത്രത്തിൽ കുറിച്ചു. കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടുത്തം. പൂരം കലക്കിയതിന് ചുക്കാൻ പിടിച്ച അജിത് കുമാർ തന്നെ കലക്കൽ അന്വേഷണം നടത്തിയാൽ താൻ കലക്കിയില്ല എന്ന റിപ്പോർട്ടല്ലാതെ നൽകാനാവുമോ എന്ന് മുഖപത്രം ചോ​ദിക്കുന്നു.


പൂരം അലങ്കോലപ്പെടുത്തിയതിൽ ബാ​ഹ്യ ഇടപെടലുകളോ ​ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്നും കമ്മീഷണർ അങ്കിതിന് വീഴ്ച പറ്റിയെന്നുമായിരുന്നു റിപ്പോർട്ട്. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ അജിത് കുമാറെന്ന ആരോപണങ്ങൾക്കിടയിലാണ് ആരോപണവിനേയന്റെ തന്നെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചത്. തൃശ്ശൂരിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിഷകുമാറും പൂരം കലക്കിയതിൽ ​ഗൂഢാലോചന ഉണ്ടായതായി ആരോപിച്ചിരുന്നു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.