ലൈം​ഗികാരോപണത്തിന്റെ പശ്ചാതലത്തിൽ കൊല്ലം എംഎല്‍എയും നടനുമായ എം. മുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണമെന്ന് വടകര എംഎല്‍എ കെ.കെ രമ. വിഷയത്തിൽ നേരത്തെ കേസ് എടുക്കണമായിരുന്നെന്നും ധാർമികമായി എംഎൽഎ സ്ഥാനത്ത് തുടരാൻ മുകേഷ് യോ​ഗ്യനല്ലെന്നും കെ.കെ രമ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാല് വര്‍ഷമായി പൂഴ്ത്തി വച്ച സര്‍ക്കാരാണ് ഇപ്പോള്‍ ഇരകള്‍ക്കൊപ്പമെന്ന് പറയുന്നതെന്നും കെ.കെ രമ  വിമര്‍ശിച്ചു. സ്വന്തം ഭാര്യയെ പോലും ശാരീരികവും മാനസികവുമായി തകര്‍ത്ത വ്യക്തിയാണ് മുകേഷെന്നും ആവശ്യമെങ്കില്‍ സ്പീക്കറുടെ അനുവാദത്തോടെ അറസ്റ്റ് ചെയ്ത്  ചോദ്യം ചെയ്യണമെന്നും എംഎൽഎ വ്യക്തമാക്കി.


Read Also: വിവാഹ പ്രായം ഇനി 21 ; ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമ സഭ


സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ പുറത്താക്കണെന്നും സ്ത്രീകളുടെ നേതൃത്വത്തിലുള്ള നയരൂപീകരണ സമിതി വരണമെന്നും അവർ ആവശ്യപ്പെട്ടു.


അതേസമയം ആരോപണം ശരിയല്ലെന്നും പരാതികാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും മുകേഷ് വിശദീകരിച്ചു. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്ന് മുകേഷ് മുഖ്യ മന്ത്രിയെ അറിയിച്ചു. എന്നാൽ  പണം ചോദിച്ച് താന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ ശബ്ദ സന്ദേശം പുറത്ത് വിടട്ടെയെന്നാണ് പരാതികാരിയുടെ മറുപടി.


മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാജിക്കായുള്ള പ്രതിഷേധവും ശക്തമാവുകയാണ്. പാർട്ടിക്കുള്ളിൽ നിന്നും രാജി ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ഉണ്ട്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ രാജി ആവശ്യം പ്രസക്തമല്ലെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ ആരോപണങ്ങൾ ശക്തമായതോടെ നിലപാട് മാറ്റി.


മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ആനി രാജ രം​ഗത്ത് വന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മുകേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നു.


ലൈം​ഗിക പീഡന പരാതിയിൽ  മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ അനുസരിച്ചാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.  മുകേഷിനെതിരെ ബലാൽസം​ഗം കുറ്റവും ചുമത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.