തിരുവനന്തപുരം: പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച സിപിഎം പ്രവർത്തക ആശയുടെ  ആത്മഹത്യാ കുറിപ്പ് പുറത്ത്.  സിപിഎം പ്രാദേശിക നേതാക്കളെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ആശയുടെ കുറിപ്പിലുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കങ്കണയ്ക്ക് കട്ട പിന്തുണയുമായി അഹാന കൃഷ്ണ 


ഇവരുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ ആശ വ്യക്തമാക്കുന്നുണ്ട്. ചെങ്കൽ ലോക്കൽ കമ്മിറ്റി അംഗം കൊറ്റാമം രാജൻ, അലത്തറവിളാകം ജോയ് (ബ്രാഞ്ച് സെക്രട്ടറി) എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്നും ഇവർ തന്നെ മാനസികമായി പലതവണ പീഡിപ്പിച്ചുവെന്നും പാർട്ടിയിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും കത്തിൽ ആശ വ്യക്തമാക്കുന്നുണ്ട്. 


Also read: മന്ത്രവാദ ചകിത്സയ്ക്കിടെ ബാലികയ്ക്ക് പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ..!


എന്നാൽ ഇതുവരെ ആശയുടെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്.  യുവതിയുടെ മൃതദേഹം മാറ്റാനായി എത്തിയ പൊലീസുകാർക്ക് നേരെ വൻ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. 


ഇന്നലെ രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാർട്ടി ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  അഴകിക്കോണം  മേക്കെ  ഭാഗത്ത് പുത്തൻ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യയായിരുന്നു മരണമടഞ്ഞ ആശ.  അരുൺ കൃഷ്ണ, ശ്രീകാന്ത് എന്നിവർ മക്കളാണ്.  മൃതദേഹം ഇപ്പോൾ തിരിവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.