തിരുവനന്തപുരം: വർക്കലയിൽ ദളിത്‌  വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. സ്വകാര്യ നഴ്സിങ് കോളജ് രണ്ടാംവർഷ വിദ്യാർഥിയായ 19കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്.ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ്  പീഡിപ്പിച്ചതെന്ന്  പെൺകുട്ടി പൊലീസിന് മൊഴി  നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടൂർ സ്വദേശിയായ കാമുകനൊപ്പം ആനയറ സ്വദേശിയായ പെൺകുട്ടി പുറത്തുപോയിരുന്നു. എന്നാൽ, പെൺകുട്ടിയെ വിജനമായ സ്ഥലത്ത് കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വർക്കല അയന്തി പാലത്തിന്  സമീപം ഓട്ടോറിക്ഷയിൽ പോകുമ്പോൾ ബഹളം കൂട്ടിയ പെൺകുട്ടി വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.


വായിൽ നിന്ന് നുരയും പതയും വന്നതിനെ തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് എത്തിയാണ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം എസ്.ഐ.ടിയിലേക്ക് മാറ്റി. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ അയന്തി റെയിൽവേ പാലത്തിന് സമീപമുള്ള റോഡിൽ നിന്ന് കണ്ടെത്തി.


തിരുവനന്തപുരം  സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയെ പ്രണയം  നടിച്ചാണ് കാമുകന്‍ ഒപ്പം കൂട്ടിയത്. രണ്ട് ദിവസമായി പെണ്‍കുട്ടി കാമുകനൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു .ചൊവ്വാഴ്ച രാവിലെ കൊല്ലത്ത് പോയതിന് ശേഷമാണ് ഇവര്‍ അയന്തിയില്‍ എത്തിയത്.പെരുമ്പാവൂരിലെ ജിഷയുടെ മരണം കഴിഞ്ഞ് ആഴ്ച്ചയൊന്നു തികയും മുമ്പേയാണ് വര്‍ക്കലയില്‍ നിന്നും ദാരുണമായ മറ്റൊരു വാര്‍ത്തകൂടി വരുന്നത്. അതേസമയം, പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ചും കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ കല്ലമ്പലം യൂനിറ്റിന്‍റെറ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചു.