Kochi: പുതുക്കിപണിത പാലാരിവട്ടം പാലം ഇന്ന് വൈകിട്ട് നാല് മണിയോടെ ജനങ്ങൾക്കായി തുറന്ന് കൊടുക്കും. തെരെഞ്ഞെടുപ്പ് (Election) തീയതി പ്രഖ്യാപിച്ച് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ എല്ലാം മാറ്റിവെച്ചാണ് പാലം തുറന്ന് കൊടുക്കുന്നത്. 5 മാസങ്ങൾ മാത്രം കൊണ്ടാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയും ഡിഎംആർസിയും (DMRC) ചേർന്നാണ് പാലം പുനർനിർമ്മിച്ചത്. പൊളിച്ച് മാറ്റിയ പാലം നിർമ്മിക്കാൻ ഏകദേശം 28 മാസങ്ങളായിരുന്നു എടുത്തിരുന്നത്. പാലം തുറന്ന് കൊടുക്കുന്നതോട് കൂടി പാലാരിവട്ടം സിഗ്നൽ ഇല്ലാത്ത ജംഗ്ഷൻ ആയി മാറും. പാലത്തിന്റെ അവസാനഘട്ട പണികളും ഇന്നലെ രാത്രിയോടെ പൂർത്തിയായിരുന്നു. മെട്രോമാൻ ഇ ശ്രീധരന്റെ (E. Sreedharan) നേതൃത്വത്തിലാണ് പണി പൂർത്തീകരിച്ചത്.


ALSO READ: George Muthoot ന്റെ മരണം നാലാം നിലയിൽ നിന്നും വീണ്, ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്


പാലാരിവട്ടം പാലത്തിന്റെ പണി പൂർത്തിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി (Chief Minister) ഇന്നലെ ഡിഎംആർസിയെയും ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയെയും അഭിനന്ദിച്ചെങ്കിലും നിർമാണത്തിന് നേതൃത്വം വഹിച്ച ഈ ശ്രീധരന്റെ പേര് പോലും പരാമർശിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. പാലം പുതുക്കിപണിഞ്ഞെന്ന് മാത്രമല്ല ഭാരപരിശോധന ഉൾപ്പടെയുള്ള പരിശോധനകൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.


പാലത്തിന് ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കില്ലെങ്കിലും പാലത്തിലൂടെ ആദ്യം യാത്ര ചെയ്യുക പൊതുമരാമത്ത് മന്ത്രി ജി സുധാകരനും (G Sudhakaran) മറ്റ് പിഡബ്ലിയുഡി ഉദ്യോഗസ്ഥരും ആയിരിക്കും. ആദ്യം 47.70 കോടി രൂപയിൽ മുൻ സർക്കാർ പണിഞ്ഞ പാലം  പൊളിച്ച് നീക്കിയ ശേഷം 22. 86 കോടി രൂപയ്ക്കാണ് ഇപ്പോഴത്തെ സർക്കാർ പുതുക്കി പണിതത്. 


ALSO READ: Life Mission: IPhone വിവാദത്തിൽ കോൺ​ഗ്രസ്സിന്റെ ട്രോൾ മഴ കുത്തിപൊക്കിയത് റഹീമിന്റെയും,സന്ദീപാനന്ദ​ഗിരിയുടെയും പഴയ പോസ്റ്റുകൾ


 പാലാരിവട്ടം പാലത്തിൽ (Palarivattom Bridge) ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് 2020 സെപ്റ്റംബർ 8 മുതലാണ് പുതുക്കി പണിയാൻ ആരംഭിച്ചത്. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ട് പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കാനാകില്ലെന്നാണ് ഇ ശ്രീധരന്‍ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചത്. ഒക്ടോബര്‍ ആദ്യവാരം പണി ആരംഭിച്ച് 1 വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നാൽ 5 മാസങ്ങൾ കൊണ്ട് തന്നെ പാലത്തിന്റെ പണി പൂർത്തിയാക്കി. 


ചെന്നൈ ഐഐടി (IIT) റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി പാലം പുതുക്കിപണിയാനുള്ള തീരുമാനത്തിൽ എത്തി ചേർന്നത്. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ ആ പാലം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ചെന്നൈ ഐ ഐ ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 


ALSO READ: Gold Smugling Case: കസ്റ്റംസ് ചോദ്യം ചെയ്യൽ, കോടിയേരിയുടെ ഭാര്യയും കൂടുങ്ങുമോ?


പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നവംബർ 18ന് Vigilance മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ (Imbrahim Kunj) അറസ്റ്റ് ചെയ്‌തിരുന്നു. ഇത് വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്നും താൻ നിയമാനുസൃതമായാണ് നടപടികൾ സ്വീകരിച്ചതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് 2021 ജനുവരി 8 ന്  മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. രണ്ടു ലക്ഷം രൂപ ബോണ്ടായി നൽകണമെന്നും രാജ്യം വിടാൻ പാടില്ലെന്നും പാസ്പോർട്ട്  കോടതിയിൽ സമർപ്പിക്കണമെന്നും നിബന്ധനകളിലുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.