വയനാട്: മുട്ടിൽ മരം മുറി (Muttil Tree Felling) കേസിൽ വയനാട് ജില്ലാ കളക്ടറുടെ ഉത്തരവ് അവഗണിച്ചുവെന്ന് റിപ്പോർട്ട്. സർക്കാർ ഉത്തരവിൻറെ മറവിൽ വ്യാപകമായി മരം മുറി നടക്കുന്നുവെന്നാണ് ജില്ലാ കളക്ടർ അദീല അബ്ദുള്ള സംസ്ഥാന ലാൻറ് റവന്യൂ കമ്മീഷണർക്ക് കഴിഞ്ഞ ഡിസംബറിൽ കത്തയച്ചത്. പട്ടയ ഭൂമികളുടെ കസ്റ്റോഡിയനാണ് കമ്മീഷണർ. എന്നാൽ വിഷയത്തിൽ യാതൊരു മറുപടിയും ലഭിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട് മൂന്ന് മാസത്തോളം സമയം സംസ്ഥാന സർക്കാരിന് ഉത്തരവ്  പിൻവലിക്കാൻ സമയമെടുത്തു. ഇതിനിടിയിൽ തന്നെ ഏതാണ്ട് 101 മരങ്ങളാണ് ഇതിനോടകം മുറിച്ച് കടത്തിയത്. എന്നാൽ ക‍ർഷക സംഘടനകളുടെ ആവശ്യം മുൻ നി‍ർത്തി ഭരണ തലത്തിലാണ് പുതിയ തീരുമാനം എടുത്തെതെന്നായിരുന്നു മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും അറിയിച്ചത്.


ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം


നിലവിൽ വയനാട് ജില്ലയിൽ മാത്രം ഏതാണ്ട് 34 കേസുകളാണ് രജിസ്റ്റ‍ർ ചെയ്തിട്ടുള്ളത്. അതിനിടയിൽ മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾ ഹൈക്കോടതിയിൽ (High court) മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്റോ അ​ഗസ്റ്റിൻ, ജോസ് കുട്ടി അ​ഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് പ്രതികൾ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.


ALSO READ: അനധികൃതമായി മരംമുറിച്ച് കടത്തിയ കേസിൽ ഇടുക്കിയിൽ അന്വേഷണം ആരംഭിച്ചു


റവന്യൂ ഉദ്യോ​ഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയതെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു. ഉദ്യോ​ഗസ്ഥരെ മുൻകൂട്ടി അറിയിച്ചാണ് മരങ്ങൾ മുറിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.