പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആശുപത്രി സൂപ്രണ്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവർ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി എത്തിയപ്പോൾ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒപിയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയിൽ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ എട്ട് ഡോക്ടർമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത്. ആശുപത്രി നടത്തിപ്പിൽ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ട് അജയ മോഹനെ സ്ഥലം മാറ്റി. ചെങ്ങന്നൂരിലേക്കാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്. മന്ത്രി എത്തുമ്പോൾ രോഗികളുടെ വലിയ ക്യൂ ഉണ്ടായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.


ALSO READ: ആശുപത്രിയിൽ ആരോ​ഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; കണ്ടെത്തിയത് കടുത്ത അനാസ്ഥ, ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി


ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്നും രോഗികൾ മന്ത്രിയെ അറിയിച്ചു. പിന്നാലെ, ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കുകയായിരുന്നു. ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ളവ ശരിയായി പ്രവർത്തിക്കാത്തതിലും മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാർ കുറവാണെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ആശുപത്രി സൂപ്രണ്ടിനെതിരെയും ആശുപത്രിയുടെ നടത്തിപ്പിനെതിരെയും മുൻപ് പലതവണ പരാതികൾ ഉയർന്നിരുന്നു. എംഎൽഎയ്ക്കും മന്ത്രിയ്ക്കും ഉൾപ്പെടെ ആശുപത്രിയുടെ നടത്തിപ്പിനെ സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു. ആശുപത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ന​ഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പരാതിയുമായി മന്ത്രിയെ സമീപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.