THiruvananthapuram : തെക്കു  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ (Bay of Bengal) ന്യുനമർദ്ദത്തിന്റെ (Low - Pressure) ഫലമായി  സംസ്ഥാനത്ത്  നവംബർ നാല് വരെ  ഇടി മിന്നലോടു  (Thunder - Lightning) കൂടിയ മഴ (Heavy Rain) തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ   ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ  അതി ശക്തമായ മഴക്കുമാണ് സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച്  നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ്  സ്ഥിതി ചെയ്യുന്നത്‌. അടുത്ത മൂന്നു നാലു  ദിവസങ്ങളിൽ  പടിഞ്ഞാറൻ  ദിശയിലുള്ള സഞ്ചാരം തുടരാനാണ്  സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ALSO READ: Rain alert | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്


ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്നാടും ഇടയിലുള്ള തീരത്തിലൂടെ പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി തീരത്തിന് സമീപം എത്തുമെന്നാണ് വിലയിരുത്തൽ. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. നവംബർ മൂന്ന് വരെയാണ് കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കിയിരിക്കുന്നത്.


ALSO READ: Mullaperiyar Water Level| തെല്ല് ആശ്വാസം, മുല്ലപ്പെരിയാറിൽ ജലരനിരപ്പിൽ കുറവ് 130.85 അടിയായി കുറഞ്ഞു


മലയോര മേഖലകളിൽ താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി, പൊന്മുടി, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ എന്നീ അണക്കെട്ടുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


ALSO READ: Kakki Dam | കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു


ഇടുക്കി, ഷോളയാർ, ആനയിറങ്കൽ, മാട്ടുപെട്ടി എന്നീ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് റൂൾ കർവിൽ താഴയൊകാത്തതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിരുന്നു. കക്കി ഡാമും തുറന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.