തിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ചാനൽ പ്രവർത്തക പരാതി നൽകി. ശശീന്ദ്രന്‍ തന്നെ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നുവെന്നും, ഫോണിലുടെ അശ്ലീല സംഭഷണം നടത്തി എന്നുമാണ് പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാധ്യമപ്രവർത്തക നേരിട്ടു പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കേസ് ഈ മാസം 15നു കോടതി പരിഗണിക്കും.


ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദ കേസിൽ പ്രതിയാണ് ഇവർ. സംഭവുമായി ബന്ധപ്പെട്ടു സ്വകാര്യ ടെലിവിഷൻ ചാനലിന്‍റെ മേധാവി ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചൊവ്വാഴ്ച പൊലീസ് ആസ്ഥാനത്ത് ഹൈടെക് സെൽ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.