തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം. ഒന്നാം പ്രതി എസ്. വിജയൻ , രണ്ടാം പ്രതി തമ്പി. എസ്. ദുർഗ്ഗാ ദത്ത്, പതിമൂന്നാം പ്രതി ജയപ്രകാശ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാഴ്ചത്തേയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചാരക്കേസിൽ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുക മാത്രമാണ് ഉദ്യോഗസ്ഥരായിരുന്ന തങ്ങൾ ചെയ്തതെന്നും , ഗൂഢാലോചന കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതികളുടെ വാദം.


ALSO READ: Breaking | ISRO espionage case: ഐഎസ്ആർഒ ചാരക്കേസ് ​ഗൂഢാലോചനയിൽ സിബിഐ എഫ്ഐആർ നൽകി


എന്നാൽ ചാരക്കേസിൽ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് സംശയിക്കുന്നതായും ഇല്ലാത്ത തെളിവുകളുടെ പേരിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഗൂഡാലോചനയിൽ മൂന്ന് ഉദ്യോഗസ്ഥർക്കും വ്യക്തമായ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകളിൽ നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരും കക്ഷി ചേർന്നിരുന്നു.അതേസമയം കഴിഞ്ഞ ദിവസമാണ് കേസിൽ മറ്റൊരു വെളിപ്പെടുത്തലുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ്.വിജയൻ രംഗത്ത് എത്തിയത്.


ALSO READ: ISRO Spy Case; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് ആവർത്തിച്ച് സിബി മാത്യൂസ്


ചാരക്കേസിൻ്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റതായി എസ്.വിജയൻ കോടതിയിൽ ആരോപിച്ചിരുന്നു.  നമ്പി നാരായണൻ സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. ഇതേ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടത്. നമ്പിനാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹർജിയിൽ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.