Palakkad : പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ (Monson Mavunkal) സർക്കാരുമായി (GOvernment) ബന്ധിപ്പിക്കുന്ന കണ്ണികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇയാളെയും സംസ്ഥാന സർക്കാരിനെയും തമ്മിൽ ബന്ധിപ്പിച്ച ഇടനിലക്കാരിയെ പറ്റി അന്വേഷിക്കണമെന്നും മങ്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻമാരുമായും ഐഎഎസ്സുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോൻസന്റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാൽ പുറത്തുകൊണ്ടു വരാനാവില്ല. ഇടനിലക്കാരിക്ക് അഖില കേരള സഭയിൽ നിർണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


ALSO READ: Monson Mavunkal: മോൻസന്റെ വീട്ടിൽ റെയ്‌ഡ്‌; മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള വിഗ്രഹങ്ങൾ പിടിച്ചെടുത്തു


സംസ്ഥാന സർക്കാരിന്റെ പല വിദേശയാത്രകളിലും ഇവർ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്റെ ഇടനാഴിയിൽ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണം.  മോൻസനുമായി ബന്ധമുള്ള കോൺ​ഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കണ്ടെന്ന സർക്കാരിന്റെ നിലപാട് ഒത്തുതീർപ്പ് രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.


 മുഖ്യമന്ത്രിയുടെ മൗനം എന്താണെന്ന് മനസിലാവുന്നില്ല. സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്ന് എല്ലാവർക്കും അറിയാം. ഇവർക്കെങ്ങനെ തന്റെ സർക്കാരിൽ ഇത്രയും സ്വാധീനമുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.



ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി


അതേസമയം മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് (Crime Branch) റെയ്ഡ് നടത്തി. മൊൻസന്റെ കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു റെയ്‌ഡ്‌ (Raid). റെയ്ഡിൽ (Raid) മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നടത്തിയത് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ടീമാണ്. പരിശോധനയിൽ വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവ പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.



ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


ക്രൈംബ്രാഞ്ചിന് ശിൽപ്പി സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്തവയിൽ സുരേഷ് മോൻസന് (Monson Mavunkal) നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും ഉൾപ്പെടുന്നുണ്ട്.  പുരാവസ്തുക്കൾ കസ്റ്റഡിയിലെടുക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം എത്തിയത് ലോറിയുമായിട്ടാണ്.   80 ലക്ഷം വാഗ്ദാനം ചെയ്തിട്ട് സുരേഷിന് നൽകിയയത് വെറും ഏഴ് ലക്ഷം രൂപ മാത്രമായിരുന്നുവെന്നായിരുന്നു പരാതി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.