തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് കേരളത്തിലെ കാലവർഷക്കാറ്റിനെ ബാധിക്കുന്നതാണ് കാലവർഷം ദുർബലമാക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലാവസ്ഥാ വകുപ്പിന്റെ സൂചന പ്രകാരം കേരളത്തിൽ കാലവർഷ മേഘങ്ങൾ സജീവമാണ്. എന്നാൽ, തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് കേരളതീരത്തിലേക്ക് വീശുന്നില്ല. കാറ്റിന് ശക്തി കുറവാണ് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് കാലവർഷം ശക്തി പ്രാപിക്കാത്തത് എന്നാണ് വിലയിരുത്തൽ.


ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവിൽ, ജൂൺ 18ന് ഇടുക്കിയിലും, 19ന് ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ കിട്ടുമെന്നുള്ള പ്രവചനവുമുണ്ട്.


Also Read: Kerala Rain Alert: സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


 


എറണാകുളത്ത് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇപ്പോൾ തന്നെ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. മലയോരമേഖലകളിൽ ഉൾപ്പെടെ മഴ തുടരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പങ്കുവയ്ക്കുന്നത്. നിലവിൽ, അറബിക്കടൽ പ്രക്ഷുബ്ധമാണ്. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയും നിലനിൽക്കുകയാണ്. 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പായി നൽകുന്നത്.


കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകരുതെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും സംസ്ഥാനം ദുരന്തനിവാരണ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും നിർദ്ദേശം നൽകിയിട്ടുണ്ട്.


മത്സ്യത്തൊഴിലാളി  ജാഗ്രത നിര്‍ദേശം


കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


15-06-2023 മുതൽ 19-06-2023 വരെ: കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.


ഉയർന്ന തിരമാല ജാഗ്രത നിർദേശം



കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 15-06-2023  രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 70 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ജൂൺ 15 വൈകുന്നേരം വരെ വടക്കുകിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായിരിക്കുകയും അതിനോട് ചേർന്ന  മധ്യ കിഴക്കൻ  അറബിക്കടൽ പ്രക്ഷുബ്ധം ആയിരിയ്ക്കുകയും ചെയ്യും. 


മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.


1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.